A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Monday 3 July 2017

യുവനടിയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയാക്കിയ കേസിൽ നിര്‍ണായക വഴിത്തിരിവായി പുതിയ തെളിവുകള്‍


1.നാലു ഫോൺ നമ്പറുകൾ ആരുടേത്?

പള്‍സര്‍ സുനി, നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺ നമ്പറുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 നവംബർ 23 മുതൽ നടി അതിക്രമത്തിന് ഇരയായ ഫെബ്രുവരി 17വരെയാണു ഫോണ്‍ കോളുകളെല്ലാം.അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. 26 ഫോൺ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്.ഇതിൽനിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. സുനി നിരന്തരം ഈ 26 നമ്പറുകളിലേക്കു ബന്ധിപ്പെട്ടിരുന്നു.ഇതിൽനിന്ന് ഇടയ്ക്കിടെ അപ്പുണ്ണിക്കു കോൾ പോകുകയും ചെയ്തിരുന്നു. നിരന്തരം കോൾ പോകുന്ന നമ്പറുകൾ ഏതെന്നു  പൊലീസ് വിശദമായി വിലയിരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സംശയകരമായി തോന്നിയ നാലു നമ്പറുകളിലേകളിലേക്കു പൊലീസ് എത്തിയത്.ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തൽ.

2.നിർണായകമായി സുനിയുടെ കത്തും ദിലീപിന്റെ മൊഴിയും.

ദിലീപിന്റെയും പൾസർ സുനിയുടെയും മൊഴിയും സുനി ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ദിലീപും നാദിർഷയും നൽകിയ മൊഴിയേക്കാൾ, പൾസർ സുനി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുത്താണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്. കത്തിൽ പറയുന്ന ‘കാക്കനാട്ടെഷോപ്പ്’ എന്നത് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ആണെന്നു കണ്ടെത്തിയ സംഘം അവിടെ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, തനിക്ക് പൾസർ സുനിയെ നേരിട്ട് അറിയില്ലെന്നും അയാളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള ദിലീപിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നുള്ളതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.. എന്നാൽ തൃശൂർ ടെന്നിസ് ക്ലബിൽ ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനിയെത്തിയതായി ചില ജീവനക്കാർ എടുത്ത സെൽഫി ചിത്രങ്ങളിൽനിന്നു വ്യക്തമായിരുന്നു. ഇതു കൂടാതെ സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള ചിത്രങ്ങളുടെ കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും സുനിയുടെ കത്തിൽ പറയുന്നു. ഇക്കാര്യത്തിലും പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...